Monday, January 12, 2015

സദാചാര ആർപ്പുവിളികൾ

   



കൂടെ നടക്കാൻ ഒരുപാട് കൊതിച്ചു,
പ്രണയത്തെ പ്രണയം എന്ന വാക്കുകൊണ്ട്-
എഴുതാൻ ശ്രമിച്ച നാളുകൾ.
വാക്കുകൾക്കും നോട്ടങ്ങൾക്കും പിടി നൽകാതെ,
അവളെ ജീവിതാവസാനം വരെ, 
സ്വന്തമാക്കാൻ പരിശ്രമിച്ച നാളുകൾ.

ഒടുവിൽ സദാചാര ഭീഷണികൾക്കു-
മുന്നിൽ അതും നിലച്ചു.
പ്രണയത്തെ അവർ മൂർച്ചയുള്ള 
ആയുധം കൊണ്ട് കീറിമുറിച്ചു.
ഒപ്പം ഞങ്ങളുടെ സ്വപ്നങ്ങളെയും.

മരണം  ഞങ്ങളെ കീഴടക്കിയപ്പോഴും
മറ്റൊരു ലോകത്ത് ഞങ്ങൾ ഒന്നിച്ചു.
സദാചാര ആർപ്പുവിളികൾ ഇല്ലാത്ത,
പൊയ് മുഖങ്ങളില്ലാത്ത,
സ്വപ്ന സുന്ദര ലോകം.

അപ്പോഴും ഞങ്ങൾക്കവരെ-
കാണാമായിരുന്നു, കേൾക്കാമായിരുന്നു.
അടുത്ത ഇരകളെ തേടിയുള്ള
അവരുടെ ആർപ്പുവിളികൾ.
മരണത്തിനെങ്കിലും ഞങ്ങളുടെ പ്രണയത്തെ-
മനസിലാക്കാൻ കഴിഞ്ഞെന്നോർത്ത്
ഞങ്ങൾ പറന്നകന്നു... 
ഞങ്ങളുടെ മാത്രമായ ലോകത്തിലേക്ക്............
                     
                                                   - സഞ്ജയ്‌ ജയകുമാർ 

മടക്കയാത്ര


മണ്ണിന്റെ മണമുള്ള ജലകണങ്ങളായിരുന്നു
ഓർമ്മകളിലെ എന്റെ മഴക്ക്.
പല തുള്ളി പെരുവെള്ളമായി മാറുമ്പോ
കടലാസു തോണിയേറി മറുക്കര തൊടുന്ന
ബാല്യകാല ഓർമ്മകൾ.

നിറഞ്ഞൊഴുകുന്ന തോടുകളും കുളങ്ങളും

കിളികളാരാവങ്ങളും കൊണ്ട്
മനോഹരമായ സുപ്രഭാതങ്ങൾ.


ബാല്യകാല കൗതുകമുണര്ത്തിയ-
മഴയുടെ ഉത്ഭവം കാണാൻ മാനം നോക്കിയിരിക്കുമ്പോ-
കാഴ്ച വട്ടം മറച്ച് പച്ചമര കുടകളും
പച്ചില കൂട്ടത്തിൻ ഇടയിലൂടെ
ഏഴു നിറങ്ങളിൽ മഴവില്ലും.

സുന്ദരമായ ഈ ലോകം കൌതുക-

മായി തോന്നിയ നാളുകൾ.


കാലം മാറി കഥമാറി മനുഷ്യർ മാറി
പണത്തിനു പുറകെയുള്ള ഓട്ടപാച്ചിലിൽ
പ്രകൃതിയോടുള്ള സാമീപ്യവും മാറി.
ഇന്ന് മഴയെവിടെ പച്ചമര -
തണലുകൾ എവിടെ..
എവിടെയും കൂറ്റൻ കെട്ടിടങ്ങളും
ഉറുമ്പിൻ കൂട്ടം കണക്കെ വാഹനങ്ങളും.


ഇന്നെന്റെ മഴയ്ക്ക് പുതു -

മണ്ണിൻ ഗന്ധമില്ല മനോഹാരിതമില്ല.

പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുമ്പോൾ
മനുഷ്യനെ പ്രകൃതി നശിപ്പിക്കും-
കാലം വിദൂരമല്ല.
അന്ന് പ്രളയവും, താപവും -
മനുഷ്യനെ തളർത്തും.
പ്രകൃതിയുടെ പ്രകൃതിയിലേക്ക്
തന്നെയുള്ള മടക്കയാത്ര……………………

                                            – സഞ്ജയ്‌ ജയകുമാർ